Sunday, June 30, 2013

നോവലെറ്റ്

ഒരു മഴക്കാഴ്ച്ച

കലങ്ങി മറിഞോഴുകുന്ന  തോട്ടുവക്കത്തുകൂടി ,നരച്ചു തുളവീണ കുടയും ചൂടി അയാള്‍ ആയാസത്തോടെ ആണ് നടക്കുന്നത് .ഒരു ദാക്ഷിണ്യം ഇല്ലാതെ അലച്ചു പെയ്യുന്ന മഴ .വരമ്പേതു? കണ്ടമേത്‌? എന്നറിയാതെ പരന്നു ഒളംവെട്ടി കിടക്കുന്ന വെള്ളം .......കക്ഷത്തില്‍ ഒതുക്കിപിടിച്ച  പൊതിക്കുള്ളില്‍ മോഡേണ്‍ ബ്രെഡും എണ്ണ പലഹാരങ്ങളും.... .എത്ര സൂക്ഷിച്ചിട്ടും പൊതി നനയ്ക്കാന്‍ ശ്രമിക്കുന്ന മഴക്കാറ്റ്.......വെള്ളം കുടിച്ച്, താടിവീര്ത്തു ,കണ്ണ് തള്ളി, തൊണ്ട വിറച്ച് പാടുന്ന തവളകള്‍.......,,, ആരാണീ പെരുമഴയത്ത്? എന്ന് എത്തി നോക്കി വെള്ളത്തില്കൂ ടി പായുന്ന നീര്‍ ക്കോ ലികള്‍ 

പാടത്ത് നിന്ന് കയറി ഇടവഴിയില്‍ എത്തിയിട്ടും പുറത്തെങ്ങും ഒരു മനുഷ്യ ജീവിയെ കാണുനില്ല കാരണംകനത്ത  മഴ തന്നെ ..പക്ഷെ അയാള്‍ ഉത്സാഹത്തോടെ നടന്നു .സ്വന്തം വഴികളില്‍കൂടി നടക്കുന്ന സുഖം .......ഇടവഴിയില്‍ നിന്നും നാലാമത്തെ വീട് .അതാണ് അയാളുടെ തറവാട്.... പടിപ്പുര കയറിയതും വിലാസിനിയേ .......എന്ന് നീട്ടി വിളിച്ചു ....കൈത്തലം മുണ്ടില്‍ തുടച്ചും കൊണ്ട് അയാളുടെ സഹോദരിയും,പലപ്രായത്തിലുള്ള അഞ്ച്,ആറു കുട്ടികളും പുറത്ത് വന്നു


കയ്യിലിരുന്ന പലഹാരപ്പൊതി തിണ്ണയില്‍ വെച്ചിട്ട് , മുണ്ട് ഒന്നും കൂടി മാടിക്കുത്തി കയ്കോട്ടും എടുത്ത് മഴപാച്ചിലില്‍ റോഡില്‍ നിന്നും കുത്തി ഒഴുകി വരുന്ന വെള്ളം തടയാന്‍ ശ്രമിച്ചു.. .സ്വന്തം കാല്‍ തട വെച്ചു, വീണ്ടും വീണ്ടും മണ്ണ് ഇട്ട് കാലുകൊണ്ട്‌ തേമ്പി ഉറപ്പു വരുത്തി ഉമ്മറത്ത് വന്നു .വീടിന്‍റെ  മേല്ക്കുരപ്പാത്തിയില്‍ നിന്നും നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ കയ്യും, കാലും, കൈകൊട്ടും തേച്ചു കഴുകി .മുണ്ടുകൊണ്ട് കയ്യിലെ ഈറന്‍ തുടച്ചുംകൊണ്ട് പൂമുഖത്തേയ്ക്കു കയറി കസേരയില്‍ ഇരുന്നു ....അതിനിടയില്‍ പലഹാരപ്പോതിയും കുട്ടികളും അപ്രത്യക്ഷരായിരുന്നു .കുറെയൊക്കെ ശാന്തമായ് തീര്ന്നി രുന്ന മഴ അയാളുടെ പിന്നില്‍ മുണ്ടിന്റെ കോന്തലകൊണ്ടു മാറും മറച്ച് ചുമര്‍ ചാരിനിന്ന പെങ്ങളെ പോലെ വീണ്ടും കണ്ണ് നിറയ്ക്കാനും മൂക്ക് പിഴിയാനും പയ്യാരം പറയാനും തുടങ്ങി 


ഇളയ കുഞ്ഞിന്റെ കരപ്പനും ,രാപ്പാള് വൈദ്യന്റെ മരുന്നും കുറിപ്പും ,കുട്ടികളുടെ അച്ഛന്റെ വാത പ്പനിയും ,മഴയ്ക്ക് ചോര്ന്നൊ ലിക്കുന്ന മേല്ക്കുരയും,തൊടിയില്‍ വളര്ന്നു കൊണ്ടിരിക്കുന്ന കാടും, അതില്‍ വരാനിടയുള്ള ഇഴ ജന്തുക്ക ളുമോക്കെയായി ആ മഴ തുടര്‍ന്ന് കൊണ്ടേ ഇരുന്നു.... അസ്വസ്ഥതയോടെ അയളെഴുന്നേറ്റു  തി ണ്ണയില്‍ കയറി ഓടിനടിയില്‍ സൂക്ഷിച്ചിരുന്ന തെങ്ങോലകളും പാള കഷണങ്ങളും കൊണ്ട് ചോര്ച്ചയുള്ള ഓടിന്‍ വിടവിലോക്കെ ചോര്ച്ച തീര്ക്കാ നുള്ള വിഫല ശ്രമം ചെയ്തു

 കുറച്ചു സമയത്തിനുള്ളില്‍ ഒരു പലകയും അതിനടുത്ത് പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും കഞ്ഞിക്കുമേലെ കുത്തിയ പച്ച പ്ലാവിലയില്‍ കല്ലുപ്പും കൊണ്ട് വെച്ച് സഹോദരി വീണ്ടും ചുമരും ചാരി നില്പ്പാ യി.......തിണ്ണയില്‍ നിന്നുമിറങ്ങി പ്ലാവില കുമ്പിളിലെ ഉപ്പുകല്ല് കഞ്ഞിയില്‍ അലിയിച്ചുകൊണ്ട് അയാള്‍ തൊട്ടുകൂട്ടാന്‍ എന്തെങ്കിലും കാത്തി രുന്നുവെങ്കിലും അത് വെറുതെ ആയി ..വീണ്ടും മഴ ചിണുങ്ങാന്‍ ആരംഭിക്കുമോ എന്ന് ഭയന്ന് അയാള്‍ പാത്രത്തോടെ കഞ്ഞിവെള്ളം മോന്തി, വറ്റ് പാത്രത്തില്‍ തന്നെ അവശേഷിപ്പിച്ച് എണീറ്റ്‌ മുണ്ടിന്‍ തലകൊണ്ട് ചിറിതുടച്ചു ..അറിയാതെ വായില്പെെട്ട ഒരു വറ്റ് പ്രയസപെട്ടു ഇറക്കി വിക്കികൊണ്ട് ഏമ്പക്കം വിട്ടു റോഡിലെ മഴവെള്ള കുത്തൊഴുക്ക് നോക്കികൊണ്ട്‌ നിന്നു

.പോക്കറ്റില്‍ കിടന്ന ബീഡി യെടുത്ത് ശ്രദ്ധയോടെ അതിന്റെ നൂല്കെ ട്ടുമുറുക്കി ചുണ്ടത്തു വെച്ച് നനഞ്ഞ തീപ്പെട്ടി പലവട്ടം കൊളുത്താന്‍ ശ്രമിച്ചു പരാജയപെട്ട് തീപ്പെട്ടിയും ചുണ്ടിലെ ബീഡിയും ദേഷ്യത്തില്‍ മുറ്റത്തെയ്ക്ക് വലിച്ചെറിഞ്ഞു... അടുക്കളയില്‍ നിന്നും വേറെ  തീപ്പെട്ടി എടുക്കാന്‍ തിരിഞ്ഞ പെങ്ങളെ കൈ  ആംഗ്യം   കൊണ്ട് തടഞ്ഞ്.ബീഡി യോടൊപ്പം പോക്കറ്റില്‍ ഉണ്ടായിരുന്ന ഏതാനും നോട്ടുകള്‍ സഹോദരിയുടെ അടുത്ത് തിണ്ണയില്‍ വെച്ച്,, പ്രയാ സപ്പെട്ട്കുടനിവര്ത്തി വീണ്ടും പെയ്യാന്‍ തുടങ്ങിയ മഴയിലേക്കിറങ്ങി .മഴയത്ത് ആരും കാണാതെ പെയ്ത അയാളുടെ കണ്ണുകള്‍ക്കൊപ്പം ,മരുമക്കത്തായം കൊണ്ട് അയാള്‍ക്ക് അന്യമായി , ഇപ്പോള്‍ ശിഥിലമായ്കൊണ്ടിരിക്കുന്ന അയാളുടെ തറവാടും തേങ്ങി ...
ഒരു ചെറിയ തോര്‍ച്ചയ്ക്ക് , മുറ്റത്ത് പനമ്പില്‍പുഴുങ്ങിയിട്ട നെല്ല് കാല്‍കൊണ്ടു മെല്ലെ ചിക്കികൊണ്ടിരിക്കുംബോഴാണ്അമ്മിണി ഇടവഴി കടന്നു അയാള്‍ വരുന്നത് കണ്ടത് ...."അയ്യോ കുട്ടന്റച്ച്ചന്‍ഉണ്ണാന്‍ നിക്കാതെ അവിടന്നു പുറപെട്ടൂന്നാ തോന്നണത് ......അമ്മേ ,,ഈ നെല്ല് ..ആ അസത്ത് കോഴികള്‍ കൊത്താതെ നോക്കണം ട്ടോ "  എന്നും പറഞ്ഞ് കാലില്‍ പറ്റിയ നെല്ലുമണികള്‍ കൈകൊണ്ട്തട്ടി ....മേല്മുണ്ടിന്‍ തലകൊണ്ട് വിയര്‍പ്പൊപ്പി അകത്തേയ്ക്ക് പോയി .

വെന്തുകിടന്നചോറ് ഇറക്കി വാര്‍ത്തുവെച്ച്, അടുപ്പില്ചീഞ്ചട്ടിവെച്ച് വെളിച്ചെണ്ണ പകര്‍ന്നു പപ്പടം നാലായി കീറി വറുത്തെടുത്ത് അതേവെളിച്ചെണ്ണ യിലേയ്ക്കു നുറുക്കിയ അച്ചിങ്ങ പയറും പച്ചമുളക് കീറിയതും ഉപ്പും ചേര്‍ത്തിളക്കി മൂടി വെച്ചു......

ഉണ്ണാന്‍ കൈകഴുകി വന്ന അയാളുടെ,, കുറച്ചു അകലെ വാതിലി നടുത്തായിമുറുക്കാന്‍ ചെല്ലവും എടുത്ത്അമ്മിണിയുടെ അമ്മ കല്യാണി അമ്മ കാല്‍ നീട്ടി ഇരുപ്പായി ...മുറ്റത്ത്‌ മടിച്ചു മടിച്ചു വരുന്ന വെയിലില്‍ കിടക്കുന്ന നെല്ലില്‍ കണ്ണും നട്ടുള്ള അവരുടെ ഇരുപ്പിന്റെ മുഖ്യ ഉദ്ദേശം ഊണ് കഴിക്കാന്‍ ഇരിക്കുന്ന ആളിന്റെ വിശേഷം പറച്ചില്‍ കേള്‍ക്കുക എന്നതാണ് ...

അയാള്‍ ചൂടുള്ള ചോറില്‍ സാമ്പാര്‍  ഒഴിച്ച് ഉരുട്ടി എടുക്കുന്നതിനിടയില്‍ മെഴുക്കുപുരട്ടി വിളമ്പി കൊണ്ട് അമ്മിണി ചോദിച്ചു ."ഓപ്പോള്‍ക്കും കുട്ടികള്‍ക്കും സുഖമല്ലേ ?" വായിലേയ്ക്ക് വെച്ച ഉരുള മെല്ലെ ഇറക്കികൊണ്ട്‌ അയാള്‍ തളര്‍ന്ന സ്വരത്തില്‍ ഒന്ന് മൂളി .അയാളുടെ നിരാശകലര്‍ന്ന സ്വരത്തില്‍നിന്നും വിശേഷം മനസിലാക്കിയ അമ്മിണി വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞുകൊണ്ടേ ഇരുന്നു .." ഇതെന്ന് തുടങ്ങിയ മഴയാ .....ഇന്നിപ്പോ ഒരു ചെറിയ തോര്‍ച്ച കണ്ടപ്പോ ഞാന്‍ ഒരു ചെമ്പോലം നെല്ലെടുത്ത് പുഴുങ്ങി " എത്ര ദിവസാ വെയിലും വരുന്നത് കാത്തു ഇരിക്കാ ......"
ഊണ്തു ടര്‍ന്നുംകൊണ്ട് അയാള്‍ പറഞ്ഞു ""വേണ്ടിയിരുന്നില്ല മഴയെ വിശ്വസിക്കാന്‍ പറ്റില്ല എപ്പഴാ വര്വാ ന്നു ആര്‍ക്കാ നിശ്ചയം അല്ലേലും മിഥുനം കര്‍ക്കടകത്തില്‍ ആരേലും നെല്ലു ഉണക്കുമോ ?""

""സാരല്യ ന്നേയ്, മഴപിന്നേം വര്വാ ച്ചാ തട്ടിന്‍പുറത്ത് കനം കുറച്ചു ചിക്കാം..ഇപ്പോഴെയ്ക്ക് ഉള്ളത് ഒന്നും അല്ലല്ലോ ഓണം കഴിയോളം ഉള്ള നെല്ല് പുഴുങ്ങി ഉണങ്ങിയതിരിപ്പുണ്ട് ഉണക്കലും ഉണ്ട് ......അമ്മിണി പറഞ്ഞു നിര്‍ത്തിയപ്പോ അയാള്‍ പറഞ്ഞു 
"ഉം നന്നായി ഓണത്തിന് കുറച്ചു അരിയും നാളികേരവും വിലാസിനിക്ക്‌ കൊണ്ടുപോയ് കൊടുക്കണം "

ആവാലോ ഞാന്‍ സൊസൈറ്റി ന്നു കുറച്ചു കണ്ട്രോള്‍ തുണിയും മേടിച്ചു കുട്ടികള്‍ക്ക് പാവാട തുന്നി തന്നു വിടാം അല്ലേല്‍ വേണ്ട ഞാനും വരാം എത്രൂസായി ഒപ്പോളേം കുട്ടികളേം കണ്ടിട്ട് "
സംഭാഷണം ഇങ്ങനെ തുടരവേ കല്യാണി അമ്മ വായിലെ മുറുക്കാന്‍ ചവച്ചുംകൊണ്ട് """ഓ ...ഇനി ഇപ്പൊ ഇബ്ടുന്നു കൊണ്ടോയ് കൊടുത്തിട്ട് വേണോ ? ഓള്‍ടെ സംബന്തക്കാരന്‍ കുന്നത്ത്വീട്ടിലെ ആളല്ലേ അയാള്‍ക്ക്‌ ഇതൊക്കെ ഇഷ്ടാവോ ...ആ നായ്ര്‍ക്കെന്താ പാടത്തിറങ്ങി ഉത്സഹിച്ചാല് ..വള ഊരിപോക്വോ ??


ഊണുമുഴുമിപ്പിക്കാതെ  കിണ്ണത്തില്‍  കൈകുട ഞ്ഞ്‌കിണ്ടിയിലെ വെള്ളം ഗ്ലാസില്‍ പകരാന്‍ നിക്കാതെ മുരള് കൊണ്ട് വയില്‍വെച്ചു ഇക്കിളോടെ അകത്താക്കി.... കൈകഴുകി തോര്‍ത്തുമുണ്ടും എടുത്ത് അയാള്‍  തൊടിയില്യ്ക്കിറങ്ങി 


എച്ചില്‍ പത്രം എടുത്ത്  വ  റ്റ് പെറുക്കി നിലം തളിച്ച് തുടച്ചുംകൊണ്ട് അമ്മിണി പറയാന്‍ തുടങ്ങി 
""ആ ഒറ്റ ആള്‍ടെ ഉത്സാഹം കൊണ്ടാ  ഈ കാണുന്നതെല്ലാം ഉണ്ടായതെന്ന് അമ്മ മറക്കണ്ട ...മൂന്നുനേരത്തിന് നാലുനേരം ഉണ്ണാനും ഉടുക്കാനും ഉണ്ടായതു  ഒക്കെ അദ്ദേഹം രാപകല്‍ വെയിലും മഴയും കൊണ്ട് നടന്നിട്ടല്ലെ ? ഒരു ഒറ്റ കൂടപിറപ്പു അല്ലേ ഉള്ളൂ അതും പിള്ളേരേം ഇങ്ങനെ കഷ്ടപെടുമ്പോ ദെണ്ണം ഉണ്ടാവില്ലേ ?
" ആള് ഇബടെ വന്നെ പിന്നെയാ നമുക്കും ഈ നെലേം  വെലയുംഉണ്ടായെന്നു മറക്കാതെ ഇരിക്കന്നെയാ വേണ്ടത് ...


""നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ  അമ്മ്ണി..നെലേം വെലേം ഒക്കെ മ്മക്ക് പണ്ടും ഉണ്ടാര്‍ന്നു ...നാലു കാശിനു ഗതി ഇല്ലാത്ത നെന്‍റെനായര് ഇബടെ വന്നേ പിന്നെയാ ഗതി ഉണ്ടായേ ന്നു പറ ....ഇബടെ വന്നു കൂടണതിന് മുമ്പേ ആവായിരുന്നില്ലേ...ഈ ഉത്സാഹിക്കല്....അതിനു എറങ്ങി ഉത്സാഹിക്കാന്‍ അബടെവല്ല നെലോം സ്വത്തോമാങ്ങാ തൊലിം ഉണ്ടായിരുന്നോ ? പെണ്ണുങ്ങള്‍ ആയാല്‍ ഇത്തിരി സാമര്‍ത്ഥ്യം വേണം ഡി ഉണ്ടാകുന്ന കാലത്ത് കുറച്ചു നിലം കൂടെ വാങ്ങി ഇടാന്‍ പറ നെന്റെ നായരോട് ....ദാനം കൊടുക്കാന്‍ നിക്കണ്........

ഇതിനിടയില്‍ ചിറിയിലൂടെഒലിക്കാന്‍തുടങ്ങിയ മുറുക്കാന്‍ തുപ്പല്‍ പുറത്തേയ്ക്ക് നീട്ടി തുപ്പി.....   ഭാഗ്യം മുറ്റത്ത്‌ പനംബിലെ നെല്ല് വരെ എത്തിയില്ല .......വെറ്റില ചെല്ലവും എടുത്തു  കൂഞ്ഞുകൂടി എഴുന്നേറ്റു പോയി കല്യാണി അമ്മ 

അമ്മിണി ഒന്നും മിണ്ടാതെ കന്നിനുള്ള പരത്തിക്കുരു വെള്ളത്തില്‍ നിന്നും എടുത്ത് ആട്ടുകല്ലില്‍ ഇട്ട്‌ കാലും നീട്ടി ഇരുന്നു അരയ്ക്കാന്‍ തുടങ്ങി 
തൊടിയിലേയ്ക്ക് ചേര്‍ന്ന്, വെള്ളം കയറി ,ഓളംവെട്ടി കിടക്കുന്ന പരന്ന വയലിലേയ്ക്ക് കണ്ണും നട്ട് അയാള്‍ നിന്നു.അങ്ങിങ്ങ് മീന്‍ കൊത്തിയെടുക്കാന്‍ താഴ്ന്നു പറക്കുന്ന കിളികള്‍ ...ചൂണ്ടയിടുന്ന കുട്ടികള്‍ ..ദിവസങ്ങള്‍ക്കുശേഷം കണ്ട ,,നനുനനുത്ത വെയിലില്‍ അന്തരീക്ഷം ആകെ പ്രസന്നമായിരുന്നു ..പക്ഷെ എന്തോ ഗോവിന്ദന്‍ കുട്ടി നായര്‍ക്ക്‌ ഒരു ദേഹസുഖം തോന്നിയില്ല ......മഴ കാരണം കുറെ നാളുകളായി പാടത്തിറങ്ങി പണിതിട്ട് ....അതിന്റെതെന്നു തോന്നുന്നു ആകെ കൈ കടച്ചിലും അസ്വസ്ഥതയും ....

""തമ്ബ്രനെന്താ വെള്ളത്തില്‍ വിതയ്ക്കാന്‍ പോകുന്നാ ..ഇബടെ വന്നു നിക്കണത്" പുറകില്‍ ചാത്തന്റെ ശബ്ദം
"എന്താ ചാത്താ നിനക്കിന്നും പണിയില്ല അല്ലേ?"

"ഞാന്‍ തമ്പ്രാനെ കണ്ടു പത്തുര്‍പ്പിക ചോയ്ക്കാന്‍ വന്നതാ .......എനിക്ക് പണി ഇല്ലാതെ ആയിട്ട് ദെവസംകൊറേ ആയി"

"നെനക്ക് അമ്മിണിടെ അടുത്തുന്നു നെല്ലോ അരിയോഎന്താച്ചാ ചോദിക്കാ യിരുന്നില്ലേ ?"

"അത് ഒക്കെ ചക്കി നോക്കിക്കോളും തമ്പ്രാന്‍ കാശുണ്ടെങ്കില്‍ താ എനിക്ക് പാടത്തിന്റെഅക്ക്കരയ്ക്ക് പോണം "

"അത് ശരി നെനക്ക് വാട്ടചാരായം കുടിക്കണം അതിനു നീ ഇപ്പൊ ഈ വെള്ളം മുഴുവന്‍ നീന്തി കടക്കുമോ ?"

"അതിനൊക്കെ പണി ഇണ്ട്തമ്പ്രാന്‍ ഉറപ്പിക താ "

അയാള്‍ ബീഡി യോടൊപ്പം മടിയില്‍ ചുരുട്ടിവെച്ചിരുന്ന പത്ത് രൂപ എടുത്തു ചാത്തന് കൊടുത്തു .

കുട്ടികള്‍ കളിക്കാന്‍ വാഴപിണ്ടികള്‍ ചേര്‍ത്തുണ്ടാക്കിയ ചങ്ങാടം ഇറക്കി മുളം കോല്കൊണ്ട് കുത്തി ചാത്തന്‍ പോകുന്ന കാഴ്ച അയാള്‍ ചിരിയോടെ നോക്കി നിന്നു.

"അച്ഛാ അച്ഛന്‍ ചാത്തന്‍ ചെയ്ത പണി കണ്ടില്ലേ ഞങ്ങടെ ചങ്ങാടം ആണത്... അയാള്‍ ഇന്നത്‌ നാശമാക്കും.... നോക്കച്ചാ... അച്ഛന്‍ ഇതും നോക്കി മിണ്ടാതെ നിക്കുവാണോ ...

"അത് അയാള്‍ കൊണ്ട് തരും കുട്ടാ നാശാക്കിയാല്‍ ചാത്തനെ കൊണ്ട് നമുക്ക് ഇനി ഒന്ന് ഉണ്ടാക്കാം ..ആട്ടെ ഇന്നും സ്കൂള് ഉച്ചയ്ക്ക് വിട്ടോ ? "

കുട്ടന്‍ ദേഷ്യത്തില്‍ ഒരു കല്ല്‌ എടുത്ത് ചാത്തന്‍ പോയ വഴിയ്ക്ക് ചെരിച്ചു വീക്കി കല്ല്‌ ചാടി ചാടി പോകുന്നതും നോക്കി രസിച്ചു ...പിന്നെ ആ കളി തുടര്‍ന്നു ..ഗോവിടന്കുട്ടിയും അത് നോക്കി നിന്നു

"അച്ഛാ നമ്മുക്ക് പൊക്കത്തെ കണ്ടം നോക്കാന്‍ പോകാം "

റോഡിനു അപ്പുറമുള്ള ഉയര്‍ന്ന സ്ഥലത്ത് ഉള്ള വയല്‍ ആണ് അത്. .അവിടെ മൂന്നു പൂ കൃഷി ഇറക്കാം വെള്ളം കയറില്ല .അവിടെ ഗോവിന്ദന്കുട്ടി ഒരു നാല് പറ കണ്ടംപറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ട് അത് നോക്കാന്‍ പോകാം എന്നാണ് പറയുന്നത് ..പോകുന്ന വഴിയില്‍ തോട്ടില്‍ വിടര്‍ന്ന ആമ്പല്‍ പൊട്ടിക്കുകയും ആണ് ഉദ്ദേശം

അച്ഛനും മകനും തൊട്ടു വരമ്പിലൂടെ നടന്നു ..
അവിടെ ഞാറു നടല്‍ നടക്കുന്നുണ്ട് .ചക്കി റോഡില്‍ നിന്നും പണിക്കാര്‍ എറിഞ്ഞു കൊടുക്കുന്ന ഞാറിന്‍ കെട്ടുകള്‍ വിദഗ്ദമായി പിടിച്ചു ഉഴുതുമറിച്ചു ഒരുക്കിയിട്ടിരിക്കുന്ന കണ്ടത്തിലെയ്ക്ക് എറിയുന്നു .കുറെ പെണ്ണുങ്ങള്‍ കുനിഞ്ഞുനിന്ന് ഞാറു നടുന്നു .......

"എങ്ങോട്ടാ കുട്ടാ അച്ഛനേം കൊണ്ട് ?" ചക്കി കുട്ടനെ നോക്കി ചിരിച്ചു ...ചാത്തന്‍ ചങ്ങാടം എടുത്ത ദേഷ്യത്തിന് കുട്ടന്‍ ചക്കിയെ നോക്കാതെ മുഖം തിരിച്ചു ..

"കുട്ടന് ഞാറു നടണോ?" ചക്കി വിടാനുള്ള ഭാവം ഇല്ല

കുട്ടന്‍റെ ദൌര്‍ബല്യം ആണ് ചക്കിയോടോത്ത് , കിളച്ചു മറിച്ച് വെണ്ണ പോലെ ആക്കി ഇട്ടിരിക്കുന്ന കണ്ടത്തില്‍ ഇറങ്ങി ഞാറു നടുന്നതും ...വിളഞ്ഞു കിടക്കുന്ന നെല്ല് കൊയ്തു എടുക്കുന്നതും എന്ന് ചക്കിക്കറിയാം .....
കുട്ടന്‍ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി .."വേണ്ട കുട്ടാ നമുക്ക് നമ്മുടെ കണ്ടത്തില്‍ പണിയുംമ്പോള്‍ ആകാം ഇവടെ വേണ്ട ""എന്ന് പറഞ്ഞു നടപ്പ് തുടര്‍ന്നു

കുട്ടന്റെ അടുത്ത ആവശ്യം തോട്ടില്‍ നടുക്ക് വിടര്‍ന്നു നില്‍ക്കുന്ന ആമ്പല്‍ പൂ ആണ് ....എത്തില്ല പിന്നെ പറിക്കാം എന്നൊക്കെയുള്ള പിതാവിന്റെ വാദഗതികള്‍ പുത്രന്റെ വാത്സല്യത്തിനു മുന്നില്‍ അടിയറവു വെച്ച് അയാള്‍ വളരെ കഷ്ടപ്പെട്ട് എത്തി പിടിച്ച് പൂ പറിച്ചു...... പൂ പറിക്കുന്ന ആയാസത്തില്‍ കാലു വഴുക്കി അയാളുടെ മുണ്ടും തുണിയുമൊക്കെ നനഞു കുട്ടന്‍ അച്ഛന്റെ കയ്യില്‍ നിന്നും പൂ വാങ്ങി ചിരിച്ചും കൊണ്ട് തോട്ടുവരമ്പത്തും കൂടി വീട്ടിലേയ്ക്ക് ഓടി ....

വഴുക്കിയപ്പോ ചെളിയില്‍ പുതഞ്ഞു പോയ കാല്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാളുടെ ഇടത്തെ ചുമലിനു പിന്നില്‍ നിന്നും ഒരു കഴപ്പ് കൈ മൊത്തം വ്യാപിച്ചു... കൈ അനക്കാന്‍ മേലാത്ത വേദന .... നെന്ജിനുള്ളില്‍ വല്ലാത്ത വിമ്മിഷ്ടം വിയര്‍പ്പുമണികള്‍ ഉരുണ്ടു വീണു വെള്ളത്തില്‍ കലര്‍ന്നു ..ഞാറു നടുന്ന കാഴചകള്‍ മങ്ങിപ്പോയി ....ആകെ പരവശതയോടെ അയാള്‍ എത്ര നേരം അവിടെ തന്നെ ഇരുന്നു എന്നറിയില്ല പിന്നീട് പതുക്കെ എഴുനേറ്റു വീട്ടിലോട്ടു പോയി ....

വീട്ടില്‍ കയറി വന്ന്മുണ്ട് മാറി കിടന്ന കിടപ്പ് അഞ്ചു മണി വരെ തുടര്‍ന്നു ..... കുട്ടന്റെ ശബ്ദംആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്
ഇപ്പോഴത്തെ ആവശ്യം അമ്മിണിയുടെ കുടുംബത്തില്‍ പെട്ട നാരായണന്‍ കുട്ടിയും ഭാര്യ ലതികയും അടുത്തുള്ള കൊട്ടകയില്‍ സിനിമക്ക് പോകുന്നു ....കുട്ടികള്‍ ഇല്ലാത്ത അവര്‍ കുട്ടനെയും കൊണ്ട് പോകാന്‍ അമ്മിണിയുടെ അടുത്ത് ശുപാര്‍ശയുമായി എ ത്തിയതാണ്

കുട്ടന്‍ കേട്ട പാതി വാശിപിടിക്കാന്‍ തുടങ്ങി ....അമ്മിണി മുടക്കാനുള്ള എല്ലാ വഴികളും തേടുന്നു

"ചെക്കനെ കൊണ്ടോയാല്‍ നിങ്ങള്ക്ക് കൂടി പടം കാണാന്‍ പറ്റില്ല ....വല്ലാത്ത വാശിക്കാരന്‍ ആണ് ..പടം കഴിയുന്നതും ഉറക്കം തൂങ്ങും നടക്കില്ല എടുക്കാന്‍ പറയും {""എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും കുട്ടനും ലതികയും കെഞ്ചി കൊണ്ടേ ഇരുന്നു
ഗോവിന്ദന്കുട്ടി അമ്മിനിയോടു " പോനെങ്കില്‍ പോകട്ടെ അവര് നോക്കിക്കൊള്ളും എന്ന് പറഞ്ഞതും കുട്ടന്‍ മേല് കഴുകാന്‍ ഓടി ....

അമ്മിണി ലതികയോട് "" എന്നാലും ഈയിടയായി നിങ്ങള്‍ക്കിത്തിരി സര്‍ക്കീട്ട് കൂടുന്നുണ്ട് ട്ടോ പോണ ഇടത്തിലെയ്ക്ക് എല്ലാം അവനേം .........ചെക്കനെ എല്ലാരും ചേര്‍ന്ന് കൊന്ജിച്ചു വഷളാക്കും ""

""ഞങ്ങള്‍ക്ക് വേറെ എന്താണ് സന്തോഷം അമ്മിനിയെടത്തി ""
ലതിക കണ്ണില്‍ വെള്ളം നിറച്ചു കൊണ്ട് വീട്ടിലേയ്ക്ക്പോ യി ..

"നീ എന്തിനാ അതിനോട് ഓരോന്ന് പറയാന്‍ നിക്കണേ അമ്മിണി അവരുടെ കാര്യം നിനക്ക് അറിയില്ലേ ? "ഗോവിന്ദന്കുട്ടി അമ്മിണിയെ കുറ്റപ്പെടുത്തി

{""എനിക്കിന്ന് കഞ്ഞി മതിട്ടോ ഒരു സുഖം തോന്നുന്നില്ല പാടത്തിറങ്ങി കിളക്കാതെ ആണെന്ന് തോന്നുന്നു .... അയാള്‍ പറഞ്ഞു

അയ്യോ ഇന്ന് ഞാന്‍ മത്സ്യം വാങ്ങി വറുക്കാന്‍ വെച്ചിട്ടുണ്ട് ഊണ് വേണ്ടേ ?

അതിനെന്താ മീന്കൂട്ടി കഞ്ഞി കുടിക്കാലോ ....എന്തായാലും എനിക്കിത്തിരി മതി ....അത് നേരത്തേ വേണം കുട്ടന്‍റെ ഒപ്പം ഇരിക്കാം അവന്‍ നേരം വൈകി വന്നാല്‍ കഴിക്കാതെ ഉറങ്ങും കഴിപ്പിച്ചിട്ടു അയച്ചാല്‍ മതി

അച്ഛനും മകനും കഞ്ഞി കുടിക്കാന്‍ ഇരുന്നു... മീന്‍ ഉണ്ടെങ്കില്‍ കുട്ടന് സന്തോഷം ആണ് അപ്പൊ അച്ഛന്റെ മടിയില്‍ ഇരുന്നാണ് ഊണ്... കുട്ടന് മീന്‍ കഴിക്കാന്‍ അറിയില്ല അച്ഛന്‍ മുള്ള് കളഞ്ഞ് മീന്‍ ചോറില്‍ പൊതിഞ്ഞു ഉരുട്ടി വായില്‍ കൊടുക്കണം....കുട്ടന്‍ ഉണ്ട് കൊണ്ടിരിക്കുമ്പോ ചായ്പ്പു മുറിയില്‍നിന്നും മുത്തച്ഛന്റെ ശ്വാസം കിട്ടത്ത ചുമയും അമ്മമ്മ യുടെ ശകാരിക്കലും കേട്ടു....."".അച്ഛാ മുത്തച്ചന് അസുഖം കൂടുതല്‍ ആണോ ഇനിം കൂടിയാല്‍ മുത്തച്ചന്‍ മരിക്കുമോ ? ലതിക അമ്മായി പറഞ്ഞു മുത്തച്ചന് ഇനി ദെണ്ണം മാറില്ല വയസായി എന്ന്" ....".മുത്തച്ചന്‍ അടുത്ത് തന്നെ മരിച്ചു പോകുമോ ?"

"വയസായാല്‍ എല്ലാരും മരിക്കും മോനെ മോന്‍ വയറു നിറച്ചു കഴിക്കൂ"
അപ്പൊ വയസായാല്‍ അച്ഛനും മരിക്കുമോ ?"

""കുട്ടാ ഭക്ഷണം വായില്‍ വെച്ച് സംസാരിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ കഴിഞെങ്കില്‍ എണീറ്റ്‌ കൈ കഴുകൂ ...""അമ്മിണി ആ സംസാരത്തിന് വിരാമം ഇട്ടു ...

മകന് വയറു നിറയെ ഉരുട്ടികൊടുത്ത് പേരിനുഅയാളും കഞ്ഞി കോരി കുടിച്ച് എഴുന്നേറ്റു ....

കൊട്ടകയ്ക്കുള്ളില്‍ ഇരുട്ട് പടര്‍ന്ന് പടം തുടങ്ങിയപ്പോ കുട്ടന് വരണ്ടായിരുന്നു അച്ഛന്റെ ഒപ്പം ഇരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നി .... സിനിമയിലെ സംഭ്ഷണങ്ങള്‍ തുടരുമ്പോള്‍ കുട്ടന് അതൊന്നും കാര്യമായി മനസിലായില്ല ....മുന്‍പ് ലതിക അമ്മായിയുടെകൂടെ വന്നുകണ്ട ഒരു കുട്ടിയുംപട്ടിയുംഒക്കെ ഉള്ള സിനിമയുടെ ഓര്‍മയില്‍ ആണ് ഇന്നും വാശി പിടിച്ചു വന്നത്
നാരായണന്‍ കുട്ടി അമ്മാവന്‍ വാങ്ങി തന്ന പുളിപ്പുമിട്ടായ് ഓരോന്നായി വായില്‍ ഇട്ടു നുണയന്‍ തുടങ്ങി.... നാക്ക് ചുമന്നിട്ടുണ്ടോ എന്ന് നോക്കാന്‍ വയ്യ ഇരുട്ട് കാരണം .....

പിന്നെ കുറെ നേരം പിന്നിലോട്ടു തിരിഞ്ഞ് ഇരുന്നു ....ഒരു ചെറിയ ഓട്ടയില്‍ കൂടി വരുന്ന ഈ വെളിച്ചത്തില്‍ അലിഞ്ഞിരിക്കുന്ന സിനിമ ആ വെളുത്ത തുണിയില്‍ കാണിക്കുന്ന വിസ്മയം എത്ര ആലോചിച്ചിട്ടും മനസിലായില്ല അച്ഛന്‍ വന്നെങ്കില്‍ ചോദിക്കാമായിരുന്നു അച്ഛനും അമ്മയും ഒരിക്കലും സിനിമ കാണാന്‍ പോകുന്നത് കണ്ടിട്ടില്ല അതുകൊണ്ട് അച്ഛന് അറിയുമോ എന്തോ ?

കൊട്ടകയുടെ കതകു മെല്ലെ തുറന്ന്ടിക്കറ്റ്‌ കീറുന്ന മോഹനന്‍റെ കൂടെ കുടുംബത്തില്‍ പെട്ടവര്‍ തന്നെ മൂന്നാല് പേര് തങ്ങളുടെ നേരെ ടോര്‍ച്ചിന്റെ ഇത്തിരി വെളിച്ചത്തില്‍ നടന്നു വരുന്നത് ലതിക അമ്മായിയെ തോണ്ടി കാണിച്ചു .....
അവര്‍ അടുത്തെത്തി അമ്മാവന്റെ കാതില്‍ എന്തോ പറഞ്ഞതും അമ്മാവന്‍ കുട്ടനെയും അമ്മായിയെയും കൊണ്ട് വേഗത്തില്‍ പുറത്ത് കടന്നു ആകെ പരിഭ്രമിച്ച അവരുടെ കൂടെ നടക്കുമ്പോഴും കുട്ടന് വേഗം വീട്ടില്‍ പോകാറയല്ലോ എന്നാ സന്തോഷം ആയിരുന്നു ...കുറേശെ ഉറക്കം വരാന്‍ തുടങ്ങി ....കാലില്‍ കിടന്ന ചെരുപ്പ് അവരോടൊപ്പം വേഗത്തില്‍ നടന്നപ്പോ പലവട്ടം ഊരിപ്പോയി .....നാരയനന്കുട്ടി കുനിഞ്ഞു കുട്ടനെ എടുത്ത് ചുമലില്‍ ഇട്ട് വേഗത്തില്‍ നടക്കാന്‍ തുടങ്ങി .....അമ്മാവന്റെ നടപ്പിന്റെ താളത്തില്‍ കുട്ടന്റെ കണ്ണ് ഉറക്കം കൊണ്ട് മയങ്ങി പ്പോയ് ....

ഉണര്‍ന്നപ്പോ കുട്ടന് ആദ്യം വിഷുക്കണി ആണെന്നാണ് തോന്നിയത് തേങ്ങയില്‍ കത്തിച്ചു വച്ചിരിക്കുന്ന തിരിയും ചന്ദനത്തിരി മണവും നിലവിളക്കും ........പിന്നെയും കണ്ണ് തുറന്നു നോക്കിയപ്പോ ആണ് ഒരാളെ അവിടെ വെള്ള വിരിച്ചു അറിവിതറി കിടത്തിയിരിക്കുന്നത് കണ്ടത്

അപ്പൊ മുത്തച്ചന്‍ ഇത്രേ വേഗം മരിച്ചോ എന്ന് ഓര്‍ത്തതും....ചായ്പ്പു മുറിയില്‍നിന്നും മുത്തച്ഛന്റെ ചുമ ഉയര്‍ന്നു ....അകമ്പടിയായി ശാസനക്ക് പകരം അമ്മമ്മയുടെ നാമം ചൊല്ലല്‍

മരിച്ചവര്‍ ചുമയ്ക്കുമോ അവന്‍ വെള്ള പുതച്ചു കിടത്തിയിരിക്കുന്ന ആളെ നോക്കി ....അവനു വിശ്വസിക്കാന്‍ ആയില്ല കുറച്ചു നേരം മുന്നേ ചോറ് ഉരുട്ടി വായില്‍ തന്ന് വായ കഴുകിച്ച്....താടിയില്‍ രണ്ടു വിരല്‍കൊണ്ട് അമര്‍ത്തി പിടിച്ച്‌ മുടി ചീകി ...കവിളില്‍ ഒരു തട്ടും തന്നു പറഞ്ഞയച്ച അച്ഛന്‍ ഒന്നും അറിയാതെ വിളക്കുകള്‍ക്കു നടുവില്‍ കണ്ണടച്ച് കിടക്കുന്നു
കുട്ടന് അമ്മയെ കാണണം എന്ന് തോന്നി........ ഇരുട്ടുപിടിച്ച കിടപ്പുമുറിക്കുള്ളില്‍ ഏതോ സ്ത്രീകളുടെ ഇടയില്‍ കമിഴ്ന്നു അനക്ക മറ്റു കിടക്കുന്ന അമ്മ
കുട്ടന്‍ അടുത്തിരുന്ന് അമ്മേ എന്ന് വിളിച്ചതും അമ്മ എന്‍റെ പൊന്നുമോ നേ എന്ന് വിളിച്ചുകൊണ്ടു ആര്‍ത്തലച്ചു പെരുമഴ പോലെ പെയ്യാന്‍ തുടങ്ങി കുട്ടന്‍ ഭയത്തോടെ കണ്ണടച്ച് ശ്വസം മുട്ടലോടെ അമ്മയ്ക്ക് കരയാന്‍ നിന്നുകൊടുത്തു .........
ഓടുന്ന ബസില്‍ ഇരുന്നു,, പുറകിലോട്ടു ഓടി കൊണ്ടിരിക്കുന്ന വഴിക്കാഴ്ചകള്‍ കുട്ടന് അതിശയമായി തോന്നി .ആറുവര്‍ഷങ്ങള്‍ കൊണ്ട് എന്തെന്തു മാറ്റങ്ങള്‍ ആണ് വന്നിരിക്കുന്നത്.. ഓരോ വര്‍ഷവും എത്ര എത്ര പുതിയ ഭംഗിയുള്ള വീടുകള്‍ ആണ് പഴയ ഇടത്തിന്റെ അടയാളങ്ങളെ തുടച്ചു മാറ്റി ഇല്ലാതാക്കുന്നത്? ...ആറുവര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും നാട്ടിലെ വീടുപണിയുടെ കടം വീട്ടാന്‍ കഷ്ട പെടുന്നവരാണ്
പുതിയ വീട് ഉണ്ടാക്കാന്‍ ഗള്‍ഫില്‍ വന്നവര്‍ ,വീട് കടം ചെറുതായി ഒതുങ്ങുമ്പോഴെയ്ക്കും..മതില് കെട്ടണം ..വീടിനു ചോര്‍ച്ച വരും മുകളില്‍ ഷീറ്റ് ഇടണം ..പെയിന്റിംഗ് .....അങ്ങനെ അങ്ങനെ ഒരു വീടിനു വേണ്ടി എത്ര വര്‍ഷത്തെ ജീവിതമാണ്‌ ഓരോ പാവങ്ങളും നശിപ്പിക്കുന്നത് ....ജീവിക്കാന്‍ ഒരു വീടോ അതോ വീടിനു വേണ്ടി ഒരു ജീവിതമോ .....

അച്ഛന്റെ മരണത്തോടെ എന്താണ് നഷ്ടപെട്ടത് എന്ന് ആ ബാല്യത്തില്‍ അറിഞ്ഞില്ല ..പിന്നീട് അമ്മമ്മയും മുത്തച്ചനും ആടും മാടും കോഴിയും കൃഷിയും ഉള്ള കുടുംബം ..ഒരു പരിഭവമില്ലാതെ ...കരി പുരളാത്ത ഒരു നല്ല മുണ്ട് ഉടുത്തു കണ്ടിട്ടില്ലാത്ത അമ്മ മുന്നോട്ടു കൊണ്ട് പോകുന്നത് അതിശയത്തോടെ ആണ് കണ്ടത് ....എന്നിട്ടും നല്ല വസ്ത്രത്തിന് വേണ്ടിയോ പലഹാരത്തിന് വേണ്ടിയോ അമ്മയോട് പിണങ്ങിനടന്നത് .......ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുനിറയുന്നു ....

ഇത്ര കാലം ജീവിതം പച്ചപിടിപ്പിക്കാന്‍ കുറെ നാടുകള്‍ അലഞ്ഞു അമ്മ മ്മയ്ക്കും മുത്തച്ചനും ശേഷം വീട്ടില്‍ തനിച്ചായ അമ്മയെ ഓര്‍ത്തില്ല .....വലുതായി സ്വന്തമായി പണിയെടുക്കാന്‍ ആകുന്നവരെ ചോറ് തന്ന മണ്ണിനെ ഓര്‍ത്തില്ല .. പഞ്ഞകര്‍ക്കടകത്തില്‍ കൂടെ കരഞ്ഞ മഴയെ ഓര്‍ത്തില്ല ഇതെല്ലാം വിട്ടു താന്‍ എങ്ങനെ ഇത്ര നാള്‍ അന്യ നാട്ടില്‍ കഴിഞ്ഞു എന്നോര്‍ത്തപ്പോള്‍ മനസ് വല്ലാതെ വിങ്ങി

ഇന്നിപ്പോ ലീവ് തീര്‍ന്നു പോകാനുള്ള ദിവസങ്ങള്‍ അടുത്ത് കൊണ്ടിരിക്കുന്നു .....എന്നത്തെക്കാണ് ടിക്കറ്റ്‌ കിട്ടുക എന്നറിയില്ല .....ഇറങ്ങാന്‍ നേരം അമ്മയുടെ ...ഇനിയും കുട്ടന്‍ പോകുന്നുണ്ടോ? എന്ന ചോദ്യം മനസില്‍ കിടന്നു വിതുമ്പുന്നു ...ഒരിക്കലും മുതിര്ന്നതില്‍ പിന്നെ അമ്മ ഒന്നിനും നിര്‍ബന്തിച്ചിട്ടില്ല
.....
... പാടങ്ങളില്‍ നിന്നും ഉയരേണ്ട ..കുളിര്‍ കാറ്റിനു പകരം ഇഷ്ടിക കളത്തില്‍ നിന്നുള്ള ചൂളയുടെ ചൂട് ചിന്തകളില്‍ നിന്നും ഉണര്‍ത്തി

പാടങ്ങള്‍ പലതും നികത്തി വീടുകള്‍ ആയി.. കുറെ അധികം ഇഷ്ടിക കളങ്ങള്‍................ ഇനിയും ചിലത് ചെമ്മീന്‍ കെട്ടുകള്‍ ......നിലങ്ങള്‍ ആയി ബാക്കി ഉള്ളവയില്‍ വളരെ കുറച്ചു ഇടത്തില്‍ മാത്രം കൃഷി ഇറക്കുന്നു ബാക്കി തരിശായി ഇട്ടിരിക്കുന്നു കാരണം നാട്ടിലെ ആളുകള്‍ ഏതേതോ നാടുകളില്‍ പോയ്‌ കഷ്ടപെടുന്നു ഒന്നിനും ആളില്ല

..എത്ര നിര്‍ബന്തിച്ചിട്ടും ഒരു നിലവും വില്‍ക്കാന്‍ അമ്മ സമ്മതിച്ചിട്ടില്ല എല്ലാം കൃഷി ഇറക്കാതെ അങ്ങനെ കിടക്കുന്നു ...എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഈ കൃഷി എല്ലാം ഇറക്കും എന്ന് അമ്മ പ്രതീക്ഷിക്കുന്നുണ്ടാവുമോ

പെട്ടെന്ന് അയാള്‍ നിര്‍ത്തിയ സ്റ്റോപ്പില്‍ ബസില്‍ നിന്നും ഇറങ്ങി വന്ന വഴി തിരിച്ചു യാത്ര ചെയ്യാന്‍ തുടങ്ങി
"നീ എന്താ ഇത്ര വേഗം വന്നെ?? ടികറ്റ് കിട്ടിയില്ലേ ??
അമ്മയുടെ ചോദ്യത്തിന് പതിവില്ലാതെ അമ്മയെ കെട്ടി പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു ഇല്ലമ്മേ ഇനിയും അമ്മേം ഈ നാടും വിട്ടു ഞാന്‍ എങ്ങോട്ടും പോണില്ല

പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു പണിക്കാരെ വിളിച്ചു നിലം കിളക്കാനും വിത്ത് വാങ്ങാനും ഏര്‍പ്പാടാക്കി ....അമ്മയ്ക്ക് പത്തു പന്ത്രണ്ടു വയസു കുറഞ്ഞ പോലെ .......
കുട്ടനു എവിടെ എവിടെയോ അലഞ്ഞു വെന്തു തുടങ്ങിയ കാലുകള്‍ ചന്ദനത്തില്‍ മുക്കിയ പോലെ തോന്നി വീണ്ടും ചെളി യില്‍ ഇറങ്ങിയപ്പോള്‍ ..പണിക്കരോടൊപ്പം പാടത്ത് തന്നെ ഇരുന്നു വിശന്ന വയറിലേക്ക് ചൂടുള്ള കഞ്ഞി യും പുഴുക്കും കോരി കുടിക്കുമ്പോള്‍ ഇതാണ് ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഭക്ഷണം എന്ന് തോന്നി

ഭക്ഷണം കഴിച്ചു തോര്‍ത്ത് മുണ്ട് കറക്കി വിയര്‍പ്പാറ്റുന്ന കുട്ടനെ കണ്ടപ്പോ അമ്മിണിക്ക് തോന്നി ഇത് കുട്ടനല്ല അവന്റെ അച്ഛന്‍ തന്നെയാണ് എന്ന് .......
മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് അത്ര വേഗം മരിക്കാനും പറ്റില്ല എന്ന്

6 comments:

  1. ഇഷ്ടപ്പെട്ടു,,,,,നല്ല നിരീക്ഷണവും ,,,(ചിറിയിലൂടെഒലിക്കാന്‍തുടങ്ങിയ മുറുക്കാന്‍ തുപ്പല്‍ പുറത്തേയ്ക്ക് നീട്ടി തുപ്പി..... ഭാഗ്യം മുറ്റത്ത്‌ പനംബിലെ നെല്ല് വരെ എത്തിയില്ല ) :)

    ReplyDelete
  2. ഒരു ചെറിയ ഓട്ടയില്‍ കൂടി വരുന്ന ഈ വെളിച്ചത്തില്‍ അലിഞ്ഞിരിക്കുന്ന സിനിമ ആ വെളുത്ത തുണിയില്‍ കാണിക്കുന്ന വിസ്മയം എത്ര ആലോചിച്ചിട്ടും മനസിലായില്ല

    ബാല്യത്തില്‍ എന്നെയും വളരെ അത്ഭുതപ്പെടുത്തീട്ടുള്ള ഒരു സംഗതിയാണത്.
    അധികസമയവും പുറകോട്ടായിരുന്നു നോട്ടം

    ReplyDelete
    Replies
    1. വായനയ്ക്ക് വളരെ നന്ദി

      Delete
  3. ഇതെന്താ..? ഒരിക്കല്‍ വായിച്ചതാണല്ലോ..?

    ReplyDelete
    Replies
    1. അന്നിത് കുറച്ചേ ഉണ്ടായിരുന്നുള്ളൂ .....ഇപ്പൊ പൂര്‍ണമായി

      Delete